നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, January 12, 2016

പരസ്യപ്പലയിലെ പെണ്ണ്

പരസ്യപ്പലയിലെ പെണ്ണ് :വി.എം കെബീര്‍ തിരുനെല്ലൂര്‍
എനിക്ക് യാത്ര ചെയ്യാന്‍  വളരെ ഇഷ്ടമാണ് ആ സമയത്തെല്ലാം ഏറെ ആകർഷകമായത് പള്ളി മിനാരങ്ങളായിരുന്നു .പക്ഷേ ഇന്ന് അതൊന്നും കാണാന്‍ കഴിയുന്നില്ല പള്ളികളും,ക്ഷേത്രങ്ങളും,പള്ളിക്കൂടങ്ങളും കാണാൻ കഴിയുന്നില്ല.കാണാവുന്നത് പരസ്യപ്പെണ്ണുങ്ങളെ മാത്രം.
ആകാശവാണി പരസ്യവാണിയും ദൂരദര്‍ശര്‍ പരസ്യദര്‍ശനും പത്രങ്ങള്‍ പരസ്യപ്പത്രികകളുമായി മാറിക്കഴിഞ്ഞിരിക്കുന്നു.സോപ്പും പേസ്റ്റും നമുക്ക്   അറിവില്ലാത്തത് കൊണ്ട് അവയെകുറിച്ച് നമുക്ക് വിവരങ്ങള്‍ നല്‍കാന്‍ വേണ്ടി ഉണ്ടാക്കിയ സംവിധാനങ്ങളാണ് ഇവയെന്ന് തോന്നുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ മരമണ്ടന്മാരായ കുട്ടികള്‍ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പാഠ ഭാഗങ്ങള്‍ ചൊല്ലി കൊടുക്കുന്നത് പോലെ രാവിലെ,ഉച്ചയ്ക്ക്,രാത്രി,പാതിരാക്കും,കൂടാതെ മറ്റ് ഇടവേളക്കും സോപ്പിന്റെയും പേസ്റ്റിന്റേയും മഹാത്മ്യം നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.അവശേഷിക്കുന്ന മൂല്യങ്ങളുടെ കഴുത്ത് ഞെരിച്ചും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.ഈയിടെ പൂനയില്‍ ഒരു വാഹനത്തില്‍ പതിച്ച ഒരു പരസ്യം കണ്ടു"വേഗത കുറക്കൂ അപകടം ഒഴിവാക്കൂ" തീര്‍ന്നില്ല അടിയില്‍ നഗരത്തിലെ ഒരു പ്രധാന ആശുപത്രിയുടെ പേരും 24 മണിക്കൂറും വേഗത കൂടി അപകടം സംഭവിക്കുന്നവര്‍ക്ക് അങ്ങോട്ട് പോകാം.ഈ സ്പോണ്‍സറുടെ മോഹമെന്താണ് ഇനിയും പരസ്യപ്പെടുത്തണോ?

സാരി,സോപ്പ്,ടൂത്ത്പേസ്റ്റ് മാത്രമല്ല  അരിയും മുളകും ഉപ്പും പിണ്ണാക്കും നായ്‌ക്കളുടെ ഭക്ഷണമടക്കം ഇങ്ങനെയുള്ള പെണ്‍ പരസ്യങ്ങളിലൂടെയാണ് കടപിടിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് മുമ്പ് പരസ്യമുണ്ടായിരുന്നില്ല ഇപ്പോള്‍ കുടിവെള്ളം പോലും മേനിക്കടലാസിലും മിനി സ്ക്രീനിലും ഒഴുകുകയാണ് ശുദ്ധ ജലം കിണറ്റില്‍ ഇല്ല,കുളത്തിലില്ല നദിയിലില്ല.അത് ഏതോ കബനിയുടെ കുപ്പിയിലാണ് അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്.അവര്‍ക്ക് ഈ വെള്ളം കിട്ടിയതെവിടെനിന്നാണാവൊ?ഇങ്ങനെയും നമ്മള്‍ ചോദിക്കുന്നില്ല എല്ലാ ചോദ്യങ്ങളുടെയും  നാവടച്ചിരിക്കുന്നു പരസ്യപ്പട.പരസ്യം കൊണ്ട് വസ്തുവിന് ഗുണമേന്മ ഉണ്ടാവുമോ? ഒരു പുതിയ സ്വര്‍ണ്ണക്കട തുടങ്ങിയാല്‍ ചുമരായ ചുമരിലും ബസ്സിലും കാറിലും ചെറുതും വലുതുമായ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പെണ്ണിന്റെ മേനി പ്രത്യേക്ഷപ്പെടുന്നു.പിന്നെ താമസിയാതെ ഉപഭോക്താക്കളുടെ പ്രവാഹം അങ്ങോട്ട് പഴയ കടകളില്‍ ആളൊഴിഞ്ഞു എന്താ ഇങ്ങനെ സംഭവിക്കുന്നത്? പഴയ കടയിലും പുതിയ കടയിലും സ്വര്‍ണ്ണം തന്നെയല്ലെ വില്‍ക്കുന്നത്? അതല്ല ഈ സ്വര്‍ണ്ണം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഈ മേനിയഴകുളള പെണ്ണുങ്ങളാണോ കൊണ്ടു വന്നത്? അങ്ങനെയൊന്നും ചോദിക്കരുത് പരസ്യപ്പലയിലെ അത്ഭുത സിദ്ധാന്തം അതാണ്.യഥാർത്ഥങ്ങളെ വിസ്മയിപ്പിക്കാന്‍ മാത്രം ശക്തമായതാണത്.

ആണുങ്ങളും പെണ്ണുങ്ങളും ഒരു പോലെ പരസ്യപ്പലയിലെ തന്ത്രങ്ങളിള്‍ വീണു പോകുന്നു.അവര്‍ക്ക് ബുദ്ധി കുറവാണന്നാണല്ലോ വയ്പ്.സ്ത്രീ എല്ലാവരുടെയും കളിപ്പാട്ടമാണല്ലോ? ഇവിടെ കൊട്ടിഘോഷിക്കപ്പെടുന്ന ബുദ്ധിവൈഭവവും സ്വാതന്ത്ര്യ ബോധവുമെല്ലാം നമ്മള്‍ പുരുഷന്മാര്‍ പരിഹാസ ഭാവേന അവളില്‍ ആരോപിക്കുന്നതാണന്ന് തോന്നുന്നു.  ഏറ്റവുമൊടുവില്‍ അടുക്കള സമരത്തിനും അവര്‍ക്ക് നമ്മള്‍ പരിശീലനം നല്‍കി പുലര്‍ച്ചെ ചായയും ചോറും ഉണ്ടാക്കി വെച്ച് എത്ര ഭംഗിയായി അവള്‍ സമരത്തില്‍ പങ്കെടുത്തു! സ്ത്രീ ഒരു കുടക്കീഴില്‍ കഴിയാന്‍ ആഗ്രഹിക്കുന്നു,എപ്പോഴും സംരക്ഷണം കൊതിക്കുന്നു അവര്‍ സ്ത്രീയുടെ കാര്യത്തില്‍ സാർത്രിന്റെ കാമുകിയെക്കാള്‍ മറ്റാരെയാണ് നമ്മള്‍ വിശ്വസിക്കുക.സ്ത്രീ ഏത് വസ്ത്രം അണിയണമെന്നും,എങ്ങനെ നടക്കണമെന്നും,എങ്ങനെ ചിരിക്കണം,എന്നല്ലാം തീരുമാനിക്കുന്നത് പരസ്യങ്ങളാണ് അവളുടെ മോഹത്തിന്റെ ശില്പിയും ദാഹശമനവും പരസ്യം തന്നെ.

സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയത് ഇസ്ലാം മതമാണ്. സ്ത്രീകള്‍ നിങ്ങള്‍ ആരാണെന്നും എന്താണ് സമൂഹത്തിനു നിങ്ങള്‍ക്ക് പ്രവാചകന്‍ മുഹമ്മദ് തിരുദൂദര്‍ നല്‍കിയ സ്ഥാനമെന്നും തിരിച്ചറിയണം. മേല്‍പറഞ്ഞ പരസ്യപ്പലകയില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെടുന്നത് സ്ത്രീയല്ലേ ?ഏതെല്ലാം പോസ്സുകളിള്‍ അവള്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടില്ല ? എത്രയോ ഉത്തേജന മരുന്നുകള്‍ അവളുടെ മേനിയഴകിനാല്‍ വിറ്റഴിച്ചു? എത്രയോ ഉപ്പിന്റെയും മുളകിന്റെയും പരസ്യത്തില്‍ അവളുടെ മാംസം എരിവും പുളിയും ചേര്‍ത്ത് പ്രദര്‍ശിപ്പിക്കപ്പെട്ടില്ലേ??  എന്തെല്ലാം അടിമവേലകള്‍ക്ക് വിധേയയാകുന്നില്ല! ആരു പറഞ്ഞു ഇങ്ങനെ അടിമവേല ചെയ്യാന്‍? ദൈവം പറഞ്ഞോ?ദൈവത്തിന്റെ വേദങ്ങള്‍ പറഞ്ഞോ? വേദങ്ങള്‍ തനിച്ചൊന്ന് വയിച്ച് നോക്കൂ !സ്ത്രീകളുടെ സ്ഥാനം ഇസ്ലാമില്‍ എന്താണന്ന് അപ്പോള്‍ തിരിച്ചറിയും..ഇതിനെതിരെ ഒരക്ഷരം ഉരിയിടാന്‍  ഏതെങ്കിലും പെണ്ണിന് സാധിച്ചുവോ? ആണുങ്ങളുടെ എതിർപ്പ്   ഏറ്റുപിടിക്കാനെങ്കിലും അവരുണ്ടായോ? എന്ത് കൊണ്ട് ഉണ്ടായില്ല? നമ്മുടെ കലയും സാഹിത്യവും അവളെ ഇക്കിളിപ്പെടുത്തി മദാലസയാക്കാനേ ഉപകരിച്ചുളളൂ സ്ത്രീ വേദനകൊണ്ട് പുളയുന്നത് ആസ്വദിക്കുന്ന സമൂഹമാണ് ഇവിടെയുള്ളത്. വേദനിച്ച് പുളയുന്നത്പോലും ആസ്വാദ്യകരമാകണമെന്ന് അവള്‍ക്കും നിര്‍ബന്ധമുണ്ട് തീവണ്ടിയുടെ മുന്നില്‍ ചാടി ചാവാന്‍ പോകുന്നവളും പുതിയ വസ്ത്രമണിഞ്ഞ് മുഖത്ത് ചായം വാരിത്തേച്ച് പോയത് വാര്‍ത്തകളിര്‍ ഫോട്ടോ വരുമ്പോള്‍ താന്‍ സുന്ദരിയായി കാണപ്പെടണമെന്നും എപ്പോഴും താന്‍ സുന്ദരിയായിരിക്കണമെന്നാണ് തന്റെ ഏക ധര്‍മ്മമെന്നും വിചാരിക്കുന്നത് കൊണ്ടാവാം.ഇത്തരം മൃദുല വിചാരങ്ങളുടെ വേരുകളാണ് ആദ്യം മുറിച്ചു കളയേണ്ടത്..
സര്‍വ്വശക്തനായ നാഥന്‍ എല്ലാ നാരികളെയും സന്മാര്‍ഗത്തിലാക്കട്ടെ.
വി.എം കെബീര്‍ തിരുനെല്ലൂര്‍